ചൂണ്ടച്ചേരി: ചൂണ്ടച്ചേരി ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കിയ യുഡിഎഫ് ഒറ്റ വോട്ടുകൾക്കായി ശ്രമം നടത്തുകയാണെന്ന് സഹകരണ ജനാധിപത്യ മുന്നണി. ബാങ്കിലെ ഒന്നോ രണ്ടോ ജീവനക്കാരെ കൂട്ടുപിടിച്ച് വ്യാജ കാർഡുകൾ വിതരണം ചെയ്തും, ക്രമവിരുദ്ധമായി അംഗങ്ങളെ ചേർത്തതും യുഡിഎഫിന് തിരിച്ചടിയായിരിക്കുകയാണ്.
നിയമവിരുദ്ധമായി അംഗത്വം ലഭിച്ചവരുടെ വോട്ടുകൾ വോട്ടെണ്ണലിൽ പരിഗണിക്കാൻ പാടില്ലെന്നും, അത് പ്രത്യേകം മാറ്റി സൂക്ഷിക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് യുഡിഎഫ് ഭരണസമിതിയുടെ തെറ്റായ നടപടികൾക്കെതിരെയുള്ള ഹൈക്കോടതിയുടെ ശക്തമായ താക്കീതാണ്. വ്യാജ കാർഡുകൾ ലഭിച്ചവർ നിയമ നടപടി പേടിച്ച് മാറി നിൽക്കുമ്പോൾ അവരെ കള്ള വോട്ടുകൾ ചെയ്യാൻ നിർബന്ധിക്കുകയാണ് യുഡിഎഫ്. രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യവും പിന്തുണയും ഉള്ളവരാണ് സഹകരണ ജനാധിപത്യമുന്നണിയുടെ പതിമൂന്ന് സ്ഥാനാർത്ഥികളും.
മീനച്ചിൽ താലൂക്കിലെ പൂവരണി, ഉഴവൂർ, കുറവിലങ്ങാട് തുടങ്ങിയ ബാങ്കുകളിലേക്ക് സമീപ ദിവസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ മുന്നണിയാണ് മുഴുവൻ സീറ്റുകളിലും വിജയിച്ചത്. സഹകരണ ജനാധിപത്യമുന്നണിയുടെ സ്ഥാനാർത്ഥികളിൽ ഓഹരിഉടമകൾ അർപ്പിച്ചിരിക്കുന്ന വിശ്വാസമാണ് ഇത് തെളിയിക്കുന്നതെന്ന് നേതാക്കളായ ആനന്ദ് മാത്യു ചെറുവള്ളി, റ്റി ആർ ശിവദാസ്, ടോമി മാത്യു എന്നിവർ പറഞ്ഞു.
Also Read » രാമപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്. കുടുംബ സംഗമങ്ങളിലൂടെ യൂ. ഡി. എഫ്
Also Read » സഹകരണ നിയമ ഭേദഗതി പാസ്സായി; ഇനി പതിറ്റാണ്ടുകൾ സഹകരണ സംഘം ഭാരവാഹിയാകാനാവില്ല: തടയിട്ട് സർക്കാർ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.