പതിനേഴ് എൽ ഡി എഫ് കൗൺസിലർമാരുടെ വോട്ടുതേടി ചെയർപേഴ്സൺ കസേരയിൽ ഇരിക്കുന്ന ജോസിൻ ബിനോ സ്ഥാനം കിട്ടിയ ഉടൻ 17 പേരിൽ 2 പേരെ മാത്രംകൂട്ടി അവരുടെയും മുന്നണി വിരുദ്ധരുടേയും താല്പര്യങ്ങൾക്കും പ്രതിപക്ഷത്തെ പ്രീതിപ്പെടുത്തുവാൻവേണ്ടി നടത്തുന്ന നാടകങ്ങളെ പാലാക്കാർ തിരിച്ചറിഞ്ഞ് കഴിഞ്ഞതായി കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി ലീഡറും മുൻ ചെയർമാനുമായ ആന്റോ ജോസ് പടിഞ്ഞാറെക്കര പറഞ്ഞു.
നഗരസഭ ശ്മശാനത്തിൽ വൈദ്യുതി കണക്ഷന് താമസം നേരിട്ടത് സാങ്കേതിക കാരണങ്ങളാൽ മാത്രമാണ്. ഓവർ ഹെഡ് ലൈനു പകരം അണ്ടർ ഗ്രൗണ്ട് കേബിൾ വേണമെന്ന് വൈദ്യുത ബോർഡ് അധികൃതർ നിർദ്ദേശിക്കുകയും ആയതിന്റെ പൂർത്തീകരണ സർട്ടിഫിക്കറ്റിനായുള്ള നടപടികൾ പൂർത്തിയാക്കേണ്ടതിനാലുമാണ് കണക്ഷൻ വൈകിയതെന്നും നഗരസഭാ കൗൺസിലിൽ വിശദീകരിക്കപ്പെട്ട ശേഷം ചില തത്പര കക്ഷികൾ എഴുതി നൽകിയ പ്രസ്താവനയാണ് മുന്നണിക്ക് കളങ്കം വരുത്തുംവിധം നൽകിയിരിക്കുന്നത്.
പാലാ നഗരസഭയിൽ കഴിഞ്ഞ രണ്ട് വർഷവും വികസന പ്രവർത്തങ്ങൾ പൂർത്തിയാക്കിത്തന്നെയാണ് ഉൽഘാടനം നടത്തിയിട്ടുള്ളത്. ടൗൺ ഹാൾ എ സി, തുമ്പൂർമുഴി പ്രൊജക്ടുകൾ, ജനറൽ ആശുപത്രിയിൽ ഡയാലിസീസ് യൂണിറ്റുകൾ, പാർക്കിംഗ് ഗ്രൗണ്ട്, പോസ്റ്റ്മോർട്ടം തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി പൂർത്തികരിച്ച് ഉൽഘാടനം ചെയ്തപ്പോൾ അന്ന് കൗൺസിലർ ആയിരുന്ന ഇപ്പോഴത്തെ ചെയർപേഴ്സണും സന്നിഹിതയായിരുന്നല്ലോ?.
ആശ്രുപതിയുടെ പരിസരം ടൈൽ പാകി മനോഹരമാക്കിയതിന്റെയും ആർ വി പാർക്ക് മനോഹരമാക്കിയതിന്റെയും ഉൽഘാടനം നടത്തിയിട്ടില്ല. ഉൽഘാടനം ചെയ്യുവാൻ ചെയർമാന് അതിയായ താൽപ്പര്യമാണെങ്കിൽ അത് നടത്താവുന്നതാണ്. അല്ലെങ്കിൽ ലഭിച്ച ഒരു വർഷത്തെ കാലയളവിൽ ജനോപകാരപ്രദമായ പ്രോജക്ടുകൾ തയ്യാറാക്കി ഉൽഘാടനം നടത്താൻ ശ്രമിക്കുന്നതിന് പകരം മുൻകാലത്ത് ചെയ്ത വികസനങ്ങളിൽ കുറവ് കണ്ടുപിടിച്ച് വീണ്ടും ഉൽഘാടനം നടത്താൻ ശ്രമിക്കുന്നത് പാപ്പരത്തമാണ്.
ഏതെങ്കിലും പ്രൊജക്ടിൽ ചെറിയ പോരായ്മയുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് തുടർന്ന് വരുന്ന ചെയർപേഴ്സന്റെ ചുമതലയാണ്. അതിന് പകരം സ്വന്തം മുന്നണിയേയും മുൻ ചെയർമാനേയും തള്ളിപറഞ്ഞത് ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയെ ബിരുദ ക്ലാസ്സിൽ ചേർത്തതിന് തുല്യമാണ്. രാഷ്ട്രിയ വിദ്യാഭ്യാസത്തിന്റെ കുറവായി മാത്രമെ ഇതിനെ ഞങ്ങൾ കാണുന്നുള്ളു. വരും ദിവസങ്ങളിൽ രണ്ടുപേരെ മാത്രം മുഖവിലയ്ക്കെടുത്ത് ഭരിക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്. ജോസ് കെ മാണിക്കുവേണ്ടി മാപ്പ് ചോദിക്കാൻ ചെയർപേഴ്സണെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അതിനുള്ള അർഹതയും അവർക്കില്ല.
പത്ത് വർഷത്തിലധികം ലോകസഭാംഗമായിരുന്ന വേളയിൽ ഇന്ത്യയിൽ വളരെ കുറച്ച് എണ്ണം മാത്രമുള്ള ട്രിപ്പിൾ ഐ റ്റി, സയൻസ് സിറ്റി, മാസ് കമ്മ്യൂണിക്കേഷൻ, കേന്ദ്ര റോഡ് ഫണ്ടുകൾ തുടങ്ങി ഇൻഡ്യയിലെ മികച്ച എം പിക്കുള്ള അവാർഡ് കിട്ടിയ കാര്യം പലരും മറന്നുപോയെങ്കിലും കേരളാ കോൺഗ്രസ് രണ്ടില ചിഹ്നത്തിൽ കഴിഞ്ഞകാലങ്ങളിൽ മൽസരിച്ച ജോസിൻ ബിനോ മറക്കുന്നത് ശരിയല്ല.
ഇന്നത്തെ കൗൺസിലിന് മുന്നോടിയായി എൽ ഡി എഫ് നേതാക്കളുടെ നേതൃത്വത്തിൽ കൂടിയ എൽ ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിലും, തുടർന്ന് വൈകുന്നേരം 4 ന് നടത്തിയ കൗൺസിൽ യോഗത്തിലും ഈ വിഷയം ചെയർപേഴ്സൺ അവതരിപ്പിക്കാതെ ഇതിന്റെ സാങ്കേതിക കാരണം ഉദ്യോഗസ്ഥർ വിശദീകരിച്ചപ്പോൾ അത് തൃപ്തികരമെന്ന് കൗൺസിൽ അംഗങ്ങൾ ഏകകണ്‌ഠേന മനസ്സിലാക്കിയതിന് ശേഷം മുൻ തിരകഥപ്രകാരം ചേമ്പറിൽ മാധ്യമ പ്രവർത്തകരെ വിളിച്ച് വരുത്തി പ്രതിപക്ഷവുമായി ചേർന്ന് നടത്തിയ നാടകമായിട്ടേ ഇതിനെ ഞങ്ങൾ കാണുന്നുള്ളു. സി പി എം-കേരളാ കോൺഗ്രസ് (എം) ബന്ധം തകർക്കാൻ ആരുശ്രമിച്ചാലും നടക്കില്ലായെന്നും ആന്റോ ജോസ് പടിഞ്ഞാറെക്കര പറഞ്ഞു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.