പാലാ: തേക്കും തടി മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പൂവരണി താന്നിപ്പൊതിയില്‍ വീട്ടില്‍ വിന്‍സെന്റ് (50) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. തടി കച്ചവടക്കാരനായ വിന്‍സെന്റ് ഈരാറ്റുപേട്ട സ്വദേശിയായ സലിം എന്നയാള്‍ക്ക് തേക്കിന്റെ തടി വില്‍ക്കുകയായിരുന്നു.
ഈ വിൽപ്പന നടത്തിയ തടി തന്നെയാണ് വിന്‍സെന്റ് മോഷ്ടിച്ചത്. വിന്‍സെന്റ് മറ്റൊരാളില്‍ നിന്നും വാങ്ങിയ തടിയാണ് സലിമിന് വിറ്റത്. സലിം തടി വിളക്കുമരുതു ഭാഗത്ത് സൂക്ഷിക്കുകയും ഇത് മറ്റൊരാള്‍ക്ക് വിൽപ്പന നടത്തുകയും ചെയ്തു. എന്നാല്‍ തടി എടുക്കാന്‍ ചെന്ന സമയം ഇത് മോഷണം പോയതായി കാണുകയും സലിം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ തടി മോഷ്ടിച്ചത് വിന്‍സെന്റ് തന്നെയാണെന്ന് കണ്ടെത്തി. വിന്‍സെന്റ് തടി സലീമിനു കച്ചവടം നടത്തിയ അന്ന് രാത്രിതന്നെ പിക്കപ്പ് വാനുമായി വന്ന് തടി മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.
വാന്‍ ഡ്രൈവറോട് തന്റെ തടിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് വിന്‍സെന്റ് തടി കയറ്റിക്കൊണ്ടുപോയത്. പാലാ സ്റ്റേഷന്‍ എസ് എച്ച് ഒ കെ പി ടോംസണ്‍, എസ് ഐ അഭിലാഷ് എം ഡി, എ എസ് ഐ ബിജു കെ തോമസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Also Read » ഓണം പൊടിപൊടിച്ചു: ഖാദി ബോർഡിന് 21.88 കോടിയുടെ വിൽപ്പന
Also Read » ആദ്യമായെടുത്ത ബംപറിൽ തന്നെ 25 കോടി; ടിക്കറ്റെടുത്തത് പരിക്കേറ്റ് കിടക്കുന്ന സുഹൃത്തിനെ കണ്ട് വരുമ്പോൾ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.