മൂന്ന് മുന്നണികളെയും ഞെട്ടിച്ചുകൊണ്ട് രണ്ട് സ്വതന്ത്രരാണ് ചേറ്റുകുളത്തും കൊണ്ടാടും ജയിച്ചത്.
ഇടത് സ്വതന്ത്ര സ്ഥാനാർഥി സി എൻ മനോജ് കുമാറിനേക്കാൾ 159 വോട്ട് നേടിയാണ് ടി ആർ വിജയകുമാർ എന്ന സ്വതന്ത്ര സ്ഥാനാർഥി വിജയിച്ചത്.411 വോട്ടാണ് അദ്ദേഹത്തിന് ആകെ ലഭിച്ചത്. കോൺഗ്രസ് സ്വതന്ത്രന് (ബിജു അഗസ്റ്റിന് )239 വോട്ടാണ് ലഭിച്ചത്.
കഴിഞ്ഞ തവണ ടൈറ്റസ് മാത്യു 539 വോട്ട് പിടിച്ച കൊണ്ടാടിൽ ഇക്കുറി ടൈറ്റസ് പിന്തുണച്ച അമ്മിണി കെ എൻ 438 വോട്ട് നേടി ജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി മേരി ജോസ് രണ്ടാമതും (280), ഇടത് സ്വതന്ത്ര ആശാമോൾ രാമചന്ദ്രൻ (152) മൂന്നാമതുമായി.ബിജെപി സ്ഥാനാർഥി ശാന്തമ്മ മധു 110 വോട്ട് പിടിച്ചു.
ആർക്കും ഭൂരിപക്ഷമില്ലാത്ത രാമപുരം പഞ്ചായത്തിൽ ഇനി ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് വിജയകുമാറും അമ്മിണിയുമാണ്.
Also Read » കാണക്കാരിയിൽ രണ്ടിലത്തിളക്കം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) വിജയിച്ചു
Also Read » 🎥 രാമപുരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് - എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയും, വാഗ്വാദവും
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.